Saturday, December 21, 2013

പള്‍­പ് ഫി­ക്ഷന്‍

പുസ്തകം : പള്‍­പ് ഫി­ക്ഷന്‍
രചയിതാവ് : ല­തീ­ഷ് മോ­ഹന്‍

പ്രസാധകര്‍ : ഫേ­ബി­യന്‍ ബു­ക്സ്, മാ­വേ­ലി­ക്ക­ര

അവലോകനം : ക്രി­സ്പിന്‍ ജോ­സ­ഫ്



മ­ല­യാള കവി­ത­യില്‍ പു­ത്തന്‍ ചര­ക്കു­കള്‍ ഇറ­ങ്ങി­ത്തു­ട­ങ്ങി­യെ­ന്ന് പറ­ഞ്ഞാല്‍ മതി­യ­ല്ലോ. കവി­ത­യില്‍ ചര­ക്കു­കള്‍ ഇറ­ക്കു­ന്ന­വര്‍­ക്ക് മി­നി­മം വേ­ണ്ട തണ്ടും തടി­യു­മൊ­ക്കെ ചര­ക്കി­റ­ക്കു­ന്ന­വ­നു­ണ്ടു­താ­നും. തല­തെ­റി­ച്ച നാ­വി­ക­ന്മാര്‍ ആവി­ക്ക­പ്പ­ലു­ക­ളു­മാ­യി ആശ­യ­വി­നി­മ­യ­ത്തി­ന് ഇറ­ങ്ങു­ന്ന തു­റ­മു­ഖ­ങ്ങ­ളു­ണ്ട് ഭൂ­മി­യില്‍.

­തു­ട­യി­ടു­ക്കില്‍
ഇ­ന്നു രാ­ത്രി കപ്പ­ല­ടു­ക്കും­.
­ച­ര­ക്കു­കള്‍ പല­തും വരു­വാ­നു­ണ്ട്.
അ­തി­നു­മ­മ്പ്
അ­ന്തര്‍­വാ­ഹി­നി വെ­ച്ചൊ­രു­
­ക­ളി­യു­ണ്ട്
(­പള്‍­പ് ഫി­ക്ഷന്‍)

അ­തെ­ന്തൊ­രു കളി­യാ­യി­രി­ക്കും, അതി­ന് ഏത് തര­ത്തി­ലു­ള്ള ഗെ­യിം­‌­പ്ലാ­നാ­യി­രി­ക്കും ആവി­ഷ്ക­രി­ക്കു­ക, കളി കാ­ണാ­നാ­യി ആര്‍­ക്കെ­ങ്കി­ലും അവ­സ­ര­മു­ണ്ടാ­കു­മോ എന്നി­ങ്ങ­നെ­യു­ള്ള ചോ­ദ്യ­ങ്ങള്‍ ലതി­ഷ് മോ­ഹ­ന്റെ ­പള്‍­പ് ഫി­ക്ഷന്‍ എന്ന ­പു­സ്ത­കം­ ചു­മ്മാ­ത­ങ്ങ് ചോ­ദി­ക്കു­ന്നു. (ഒ­ന്നു­മി­ല്ലെ­ടാ കൂ­വേ, ആ പോ­കു­ന്ന കപ്പ­ലി­നെ ഒന്നു മറി­ച്ചി­ടാന്‍ നോ­ക്കു­വാ­ന്ന് പറ­ഞ്ഞു­ക­ള­യു­ന്നു­…?)

­കോ­ണി­പ്പ­ടി കയ­റി­വ­രു­ന്ന ശബ്ദ­ങ്ങ­ളൊ­ക്കെ തന്നെ തി­ര­ക്കി­യാ­ണ് വരു­ന്ന­തെ­ന്ന് വി­ചാ­രി­ക്കു­ന്ന ഒരാ­ളെ ഈ കവി­ത­ക­ളില്‍ കാ­ണാം. കോ­ണി­പ്പ­ടി­ക­യ­റി വരു­ന്ന കാ­റ്റി­നെ കത്തി­കാ­ട്ടി തട­ഞ്ഞു നിര്‍­ത്തി കാ­ശു­പി­ടു­ങ്ങു­ന്ന ഒരു ഒന്നാ­ന്ത­രം ഗു­ണ്ടാ­പ്പ­ണി­യാ­ണ് കവി­ത­യെ­ഴു­ത്ത്. (പ­റ­ഞ്ഞ­ത് അപ്പ­ടി ശരി­യാ­ണോ എന്ന­റി­യി­ല്ല. എന്താ­യാ­ലും ലതീ­ഷി­ന്റെ കവി­ത­യെ­ക്കു­റി­ച്ചാ­കു­മ്പോള്‍ അങ്ങ­നെ­യൊ­ക്കെ പറ­യാ­മെ­ന്ന് തോ­ന്നു­ന്നു­.)

­ഗോ­ത്ര­യാ­നം എന്ന കവി­ത­യില്‍ പറ­യു­ന്ന­ത് ആണു­ങ്ങ­ളും പെ­ണ്ണു­ങ്ങ­ളും ഒരു­മി­ച്ച് കു­ളി­ക്കു­ന്ന പൊ­ട്ട­കി­ണ­റാ­യി മാ­റിയ പു­ഴ­യെ­ക്കു­റി­ച്ചാ­ണ്. ഏത് നി­മി­ഷ­വും, ഒരു മു­ന്ന­റി­യി­പ്പു­മി­ല്ലാ­തെ കട­ലാ­യി മാ­റാ­വു­ന്ന ഈ പു­ഴ­യില്‍ കു­ളി­ക്കു­ന്ന­ത് സൂ­ക്ഷി­ച്ചു വേ­ണം. ചി­ല­പ്പോള്‍ ഒരു നാ­വി­ക­നോ അല്ലെ­ങ്കില്‍ കപ്പല്‍­ത്ത­ന്നെ­യോ മു­ടി­യി­ഴ­ക­ളില്‍ കു­ടു­ങ്ങി­പ്പോ­യേ­ക്കാം. കവി­ത­യി­ലാ­കു­മ്പോള്‍ അതി­നു­ള്ള സാ­ധ്യ­ത­കള്‍ അന­ന്ത­മാ­ണ്. (ചു­മ്മാ പു­ളു­വ­ടി­ക്കു­ന്ന­ത­ല്ല, ഈ കവി­ത­ക­ളില്‍ ഒന്ന് തല­വെ­ച്ച് നോ­ക്ക്.)

ഒ­രു കൌ­മാ­ര­ക്കാ­രി­യു­ടെ­
­കൈ പി­ടി­ച്ച്
­മൂ­ന്നു വയ­സ്സു­കാ­ര­നൊ­രു­വന്‍
­ബ്ലാ­ക് ആന്‍­ഡ് വൈ­റ്റ് ഫ്രെ­യി­മില്‍
­ക­യ­റി നില്‍­പ്പു­ണ്ട്
(അ­മ്മ­യെ ഓര്‍­ക്കു­വാ­നു­ള്ള കാ­ര­ണ­ങ്ങള്‍)
­പൊ­ന്ത-

­ക­ഴി­ഞ്ഞ ജന്മ­ത്തില്‍ കഴു­ത­യി­ലാ­യി­രു­ന്ന ചെ­വി­ക­ളു­മാ­യി നില്‍­ക്കു­ന്ന ( മാ­ത്ര­മോ ആഫ്രി­ക്കന്‍ ജി­പ്സി­യു­ടെ മു­ടി­യും) കഥാ­നാ­യ­കന്‍ നമ്മോ­ട് വി­ശേ­ഷ­ങ്ങള്‍ പങ്കു­വെ­യ്ക്കു­ന്നു. മു­ല­പ്പാ­ലി­ന്റെ ഗന്ധം ചി­ത­റി­ക്കി­ട­ക്കു­ന്ന ഓര്‍­മ്മ­യു­ടെ ഫ്രെ­യി­മി­നെ എത്ര അട­ക്കി­വെ­ച്ചി­ട്ടും പു­റ­ത്തു­വ­രു­ന്ന­തി­ന്റെ ആധി­യു­ണ്ട് ഈ കവി­ത­ക­ളില്‍. വീ­ടു നഷ്ട­പ്പെ­ട്ട­വ­ന്റെ ആകു­ല­ത­ക­ളി­ലേ­ക്ക് തെ­രു­വ് ഒരു വഴി­യാ­ത്ര­ക്കാ­ര­നാ­യി കട­ന്നു­വ­രു­ന്ന­ത് അപ്പോ­ഴാ­ണ്. (തെ­രു­വി­നെ ഇത്ര അടു­ത്ത­റി­യാ­വു­ന്ന­ന്റെ ചങ്കു­റ­പ്പ് കാ­ണി­ക്കു­ന്ന കവി­യു­മാ­യി നമ്മു­ക്ക് ഒരു സെ­റ്റ് റമ്മി കളി­ച്ചാ­ലോ­?)

­ല­തീ­ഷ് മോ­ഹ­ന്റെ പള്‍­പ് ഫി­ക്ഷന്‍ എന്ന പു­സ്ത­ക­ത്തി­ലെ കവി­ത­കള്‍ വാ­യ­ന­ക്കാ­രന്‍ എന്ന തര­ത്തില്‍ ഉത്തേ­ജി­പ്പി­ക്കുക തന്നെ ചെ­യ്യും. പോ­സ്റ്റ് ചെ­യ്യാ­ത്ത കത്തു­കള്‍ -1 എന്ന കവി­ത­യില്‍ പറ­യു­ന്ന­ത് പോ­ലെ എത്ര­കാ­ല­മാ­യി അതി­പ്രാ­ചീ­ന­മാ­യി ആ സര്‍­ക്ക­സി­ന്റെ ചു­വ­ടു­ക­ളില്‍ നമ്മള്‍ ചി­ത്ര­ശ­ല­ഭ­ങ്ങ­ളാ­യി­ട്ട്.

ഇ­ന്ദ്രാ­പു­രി ബാ­റി­ന്റെ റൂ­ഫ്ടോ­പ്പില്‍
എ­ന്റെ കൈ­ത­ട്ടി മറി­ഞ്ഞ നി­ന്റെ വോ­ഡ്ക
­ന­മ്മു­ടെ രൂ­പ­ക­ങ്ങള്‍
­ബോ­റ­ടി­പ്പി­ക്കു­ന്ന വി­ധം പഴ­യ­ത്
(­ട്രോ­പ്പി­ക്കല്‍ മോ­ണോ­ലോ­ഗ്)

എ­ന്ന് പറ­യു­ന്ന­വ­നെ തി­രു­വ­ന­ന്ത­പു­ര­ത്തെ ഇന്ദ്രാ­പു­രി­യു­ടെ റൂ­ഫ്‌­ടോ­പ്പില്‍ വെ­ച്ച് തന്നെ­യാ­ണ് കാ­ണേ­ണ്ട­ത്. ബി­യര്‍ ബോ­ട്ടി­ലു­ക­ളു­മാ­യി മു­ഖാ­മു­ഖ­മി­രി­ക്ക­ണം. കൈ­യ്യില്‍ ചു­രു­ട്ടോ, ബീ­ഡി­യോ ആവാം. ­ക­പ്പല്‍ നഷ്ട­പ്പെ­ട്ട ചട­ച്ച നാ­വി­ക­നെ നമ്മു­ക്ക് തെ­രു­വി­ലെ മഴ­യി­ലേ­ക്ക് ഇറ­ക്കി­വി­ട­ണം, സ്വ­ത­ന്ത്ര­നാ­ക്ക­ണം. ബോ­റ­ടി­ക്കു­ന്ന പഴയ രൂ­പ­ക­ങ്ങള്‍ എത്ര­വേ­ഗ­മാ­ണ് നമ്മു­ടെ നാ­വില്‍ തെ­റി­യു­ടെ രൂ­പം പ്രാ­പി­ക്കു­ന്ന­ത്. ( ‌നി­ന്നെ പറ­യാ­ത്ത തെ­റി കി­ട­ന്നെ­ന്റെ നാ­വ് കു­ഴ­യ്ക്കു­ന്നു­വെ­ന്ന് ഞാന്‍ പറ­യു­ന്നി­ല്ല കൂ­വേ) തമ്പാ­നൂ­രെ പൊ­ലീ­സ് സ്റ്റേ­ഷ­നില്‍ കു­റ­ച്ചു­പേര്‍ ഒരു പണി­യു­മി­ല്ലാ­തെ ഇരു­ന്ന് ഉറ­ക്കം തൂ­ങ്ങു­ന്നു­ണ്ടാ­വും. അവ­രെ വെ­റു­തേ വി­ട്ടേ­ക്കാം, തെ­റി­യു­ടെ രൂ­പ­ക­ങ്ങ­ളു­മാ­യി നമ്മു­ക്ക് വീ­ടു പി­ടി­ക്കാം­.

­ല­തീ­ഷി­ന്റെ കവി­ത­കള്‍ നമ്മു­ക്ക് തരു­ന്ന­ത് ഗി­റ്റാ­റില്‍ ഒളി­പ്പി­ച്ചു­ക­ട­ത്തിയ ഓപ്പി­യ­ത്തി­ന്റെ ലഹ­രി­യാ­ണ്. ഉത്ത­ര­കാ­ശി­യില്‍ പോ­കു­മ്പോള്‍ വാ­ങ്ങി­വ­ലി­ക്കു­ന്ന ചര­സ്സി­ന്റെ ഓര്‍­മ്മ­വ­രും പല­പ്പോ­ഴും ഈ കവി­ത­കള്‍ വാ­യി­ക്കു­മ്പോള്‍. പേ­രു പറ­യാ­നാ­ണെ­ങ്കില്‍ ഒരു­പാ­ട് കവി­ത­ക­ളു­ണ്ട് ഈ പു­സ്ത­ക­ത്തില്‍. ഋ, ആമ­ര­മീ­മ­രം, പള്‍­പ് ഫി­ക്ഷന്‍, ഗോ­ത്ര­യാ­നം അങ്ങ­നെ ഒരു­പി­ടി കവി­ത­കള്‍. (പേ­ജ് : 64 വില : 40)

ഈ തെ­രു­വ് എന്റേ­താ­ണ്.
ഒ­രു രാ­ജ്യ­ദ്രോ­ഹി­യും­
എ­ന്റെ മച്ചാ­ന­ല്ല.
­സ­ഹോ­ദ­രി­മാ­രെ­യും­
അ­മ്മ­മാ­രെ­യും ഞാന്‍ സം­ര­ക്ഷി­ക്കും­.
­ക­ലു­ങ്കി­ലി­രു­ന്ന് കമ­ന്റ­ടി­ക്കു­ന്നു­വ­നെ­
­കാ­ച്ചി­ക്ക­ള­യും­.
അ­ടി­വ­സ്ത്ര­മി­ടാ­തെ­
­രാ­ത്രി നി­ര­ത്തി­ലി­റ­ങ്ങു­ന്ന­വന്‍
അ­ക­ത്തു കി­ട­ക്കും­.
­മു­ഴു­വന്‍ ദൈ­വ­ങ്ങ­ളും­
­നീ­ണാള്‍ വാ­ഴേ­ണം­.
Jesus fuckin Christ
എ­ന്നു പറ­ഞ്ഞ­വന്‍
­നാ­ടു­നീ­ങ്ങും, നൂ­റു­ത­രം­

No comments:

Post a Comment

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?